വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
തീരുവ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് സംഘര്‍ഷം നിര്‍ത്തിയതെന്ന് അവകാശപ്പെട്ട ട്രംപ് സംഘര്‍ഷം ആണവയുദ്ധമാകുമായിരുന്നുവെന്നും പറഞ്ഞു. ഫോക്സ് ബിസിനസിന് നല്കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം.
ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ 10 വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പറഞ്ഞ ട്രംപ് ഏതു രാജ്യത്തെ വിമാനമാണ് തകര്‍ന്നതെന്നു വ്യക്തമാക്കിയില്ല. പാക്കിസ്ഥാന്റെ 10 യുദ്ധവിമാനങ്ങൾ വീഴ്ത്തിയതായി ഇന്ത്യൻ സൈന്യം പറഞ്ഞിരുന്നു.
യുദ്ധം നിര്‍ത്തിയതോടെ താന്‍ ഒരു കോടിയിലേറെ പേരുടെ ജീവന് രക്ഷിച്ചെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി പറഞ്ഞതായും ട്രംപ് പറഞ്ഞു.
ഇതുവരെ എൺപതിലധികം തവണ, ഇന്ത്യ-പാക്കിസ്ഥാന് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 10ന് തന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണു സംഘര്‍ഷം അവസാനിപ്പിച്ചതെന്നാണു ട്രംപ് പറയുന്നത്. ട്രംപിന്റെ അവകാശവാദങ്ങള്‍ നേരത്തേ ഇന്ത്യ നിഷേധിച്ചിരുന്നു.